തിരുവല്ല: അവശതയില്‍ കഴിയുമ്പോഴും തിരുവല്ല കിഴക്കുംമുറി ഇടനാട്ടുപറമ്പില്‍ കെ. രാജന് കൈവിട്ടിട്ടില്ല ആര്‍എസ്എസ് പകര്‍ന്നു നല്കിയ മൂല്യബോധം. വേദന നെഞ്ചില്‍ കൂടുകെട്ടുമ്പോഴും ദൈവത്തോട് ചോദിക്കും, എനിക്കെന്തിന് ഇത്തരമൊരവസ്ഥ വരുത്തി. പിന്നെ നിശബ്ദമായി തേങ്ങും.
സന്മനസുള്ളവരുടെ കാരുണ്യംതേടി എറണാകുളം അമൃതാ ആശുപത്രിയില്‍ കഴിയുകയാണ് രാജന്. മദ്യപിക്കാത്തവര്‍ക്കും വരുന്ന തരം കരള്‍ രോഗമാണ് രാജനെ(48) ബാധിച്ചത്. അടിയന്തരമായി കരള്‍ മാറ്റ ശസ്ത്രക്രിയ ചെയ്യണം. ഇതിന് 25 ലക്ഷം രൂപ വേണ്ടിവരും. 1985 മുതല്‍ സീതത്തോട് താലൂക്കില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അഭിഭാഷക ഗുമസ്തനായി ജോലി തുടങ്ങി. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന കുടുബം പോറ്റിവരവെയാണ് കരള്‍രോഗം കീഴ്പ്പെടുത്തിയത്.
ചികില്‍സക്കായി ഇതിനകം വലിയൊരു തുക ചെലവായിക്കഴിഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചാണ് ചികില്‍സ നടത്തുന്നത്. ജീവന് രക്ഷിക്കണമെങ്കില്‍ കരള്‍ അടിയന്തരമായി മാറ്റിവയ്ക്കണം. ഇതിന് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ചികില്‍സാ നിധി രൂപീകരിച്ച് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ തിരുവല്ലാ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ 41062200041784 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുമനസുകള്‍ സഹായിച്ച് തന്റെ ജീവന് രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് രാജനും കുടുംബാംഗങ്ങളും.
മന്ത്രി മാത്യു ടി തോമസ് മുഖ്യരക്ഷാധികാരിയും തിരുവല്ലാ നഗരസഭാ അധ്യക്ഷന്‍ കെ വി വര്‍ഗീസ്, സ്വാമിനി ഭവ്യാമൃത ചൈതന്യ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, എംപി ഗോപാലകൃഷണന്, കെആര്‍ പ്രതാപചന്ദ്ര വര്‍മ്മ, അഡ്വ. രാജീവ് പാരിപ്പള്ളില്‍, ജി.വിനു കണ്ണന്‍ചിറ എന്നിവര്‍ രക്ഷാധികാരികളായും ഉള്ള സമിതിയാണ് സഹായം അഭ്യര്‍ഥിക്കുന്നത്.
(ഫോണ്‍ 9495004106. ഐഎഫ്എസ് കോഡ് എസ്വൈഎന്‍ബി 0004106).
പ്രതികരിക്കാൻ ഇവിടെ എഴുതുക: