ഈശ്വരനെ അറിയാനും അവിടേക്കെത്താനുള്ള മാര്‍ഗ്ഗം കണ്ടെത്താനുമുള്ള ആദ്യപടിയാണ് വിഗ്രഹാരാധനയെന്ന് എത്രപേര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ വിഗ്രഹം ഈശ്വരനാണോ?. സര്‍വ്വവ്യാപിയായ നിയതമായ രൂപഭാവങ്ങളില്ലാത്ത വിശ്വേശ്വര ചൈതന്യത്തെ സാധാരണക്കാരുടെ മനസിലെത്തിച്ച് അതില്‍ ലയിപ്പിക്കുകയെന്ന യത്നം പ്രാവര്‍ത്തികമാക്കാന്‍ മുനിമാര്‍ രൂപം സൃഷ്ടിച്ച് അത് ഭക്തരില്‍ സന്നിവേശിക്കുവാന്‍ പാകത്തിലാക്കിയതാണ് വിഗ്രഹം.
നാമേതെങ്കിലുമൊന്നിനെ മനസാ ധ്യാനിക്കുമ്പോള്‍ അതിന്റെ സര്‍വ്വ രൂപഭാവവും മനസ്സില്‍ ആവാഹിച്ച് അതില്‍ ലയിക്കുന്നതാണ് ധ്യാനം. ബോധോദയസിദ്ധി ഇതാകുന്നു.
വിഗ്രഹാരാധന ഇതിന്റെ ആദ്യ പടിയാണ്. വിഗ്രഹത്തിനുമുന്നില്‍ ധ്യാനിക്കുബോള് ആവിഗ്രഹം പണിതീര്‍ത്ത വസ്തുവല്ല മനസ്സില്‍, അതിലാവാഹിച്ചിട്ടുള്ള മൂര്ത്തീഭാവത്തേയും അതിലൂടെ സര്‍വ്വവ്യാപിയായ ഈശ്വരനിലും എത്തുന്നു.
ഈ തത്ത്വം മനസ്സിലാക്കാതെ ഇന്നും ആരാധനയുടെആദ്യ പടിയില്ത്തന്നെനിന്നുകൊണ്ട് മുകളിലേക്കൊരുപടിയും കയറാന്‍ ശ്രമിക്കാതെ ധ്യാനിക്കുന്നവരാണ്യഥാര്ത്ഥ പൊരുളിലെത്താത്തത്.
സര്‍വ്വചരാചരങ്ങളുടേയും ഈശ്വരചൈതന്യം ഒന്നാണെന്നിരിക്കെ ഇതുമനസിലാക്കിയ ഭാരതീയചിന്താഗതിയായ സനാതനധര്‍മ്മം ഈ ചൈതന്യത്തെ അനായാസമായി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഈ രീതി ആവിഷ്ക്കരിക്കുകയായിരുന്നു.
ധ്യാനം അത്ഭുതകരമായ യജ്ഞമാണ്. തുടക്കം ഈശ്വരാരാധനയാണ്. ധ്യാനിക്കുമ്പോള്‍ ശരിയായ ഏകാഗ്രതകൈവരും. സ്വയം മൂര്‍ത്തീഭാവം വെടിഞ്ഞ് പരബ്രഹ്മത്തില്ലയിച്ച് ധ്യാനിയും സര്‍വ്വവ്യാപിയാകുകയും പ്രപഞ്ചത്തിലെ ഏതുവിഷയവും വ്യക്തമാകുന്ന ശേഷി കൈവരിക്കുകയും ചെയ്യും. ഇതുതന്നെയാണ് മോക്ഷവും.
ചിന്തകന്‍, കലാകാരന്, ഭിഷഗ്വരന്, ശാസ്ത്രഞ്ജന്‍ എന്നു വേണ്ട ലോകോത്തര നിലവാരം പുലര്ത്തുന്നവരെല്ലാംതന്നെ ഈ ധ്യാനം അവരറിയാതെ വശമുള്ളവരാണ്. ഒരുചിത്രകാരന് ഭാവന ആവിഷ്കരിക്കാന്‍ ധ്യാനമെന്ന ഈ ഏകാഗ്രത കൂടിയേകഴിയു. ഇവിടെ ബിരുദമല്ല വിദ്യ ആവശ്യമാണ്. ഒരേവിദ്യാഭ്യാസം സിധിച്ചവരെല്ലാം ഒരുപോലെ ഉന്നതരാകാത്തതും ഇതുകൊണ്ടാണ്.
വിദ്യനേടുന്ന ആദ്യ പാഠം പോലെയാണ് ആത്മീയ പാഠവും. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ വീണ്ടും അക്ഷരങ്ങള്‍ പഠിക്കണ്ടതില്ല. അതു പോലെയാണ് വിഗ്രഹാരാധനയും. ഒരിക്കല്‍ ഈശ്വരനെ പ്രാപിച്ചുകഴിഞ്ഞാല്‍ വിഗ്രഹത്തിലേക്കു മടങ്ങേണ്ടതില്ല. ഞ്ജാനിയെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ വെള്ളപ്പൊക്കമുള്ളിടത്തെ ചെറുജലാശയംപോലേ പ്രയോജനം ചെയ്യൂ.
കുന്നിന് മുകളിലെ രമ്യഹര്‍മ്മ്യത്തില്‍ എത്താന്‍ പടവുകളത്യാവശ്യമാണ്. മലകയറ്റത്തില്‍ പരിശീലനം സിദ്ധിച്ചവന് ബുദ്ധിമുട്ടി കയറിപ്പറ്റാം. അവര്‍, പടവില്ലാതെ മറ്റുള്ളവരും കയറിയാല്മതിയെന്നു ശഠിച്ചാല്‍ കുഴപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: