വരന്തരപ്പിളളി: വേലൂപ്പാടത്ത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. ആറു പേരുണ്ടായിരുന്നു അക്രമികള്‍ എന്നും മങ്കി ക്യാപ് ധരിച്ചിരുന്നുവെന്നും പരിക്കേറ്റ വേലൂപ്പാടം മഠം സ്വദേശി ചാത്തഞ്ചിറ മുഹമ്മദ് ആഷിഫ് പോലിസിനോട് പറഞ്ഞു. ഇതില്‍ രണ്ടു പേരെ ഇയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയാണ് പോലീസ് തിരയുന്നത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഇവര്‍ രണ്ടു പേരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇതിലൊരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആഷിഫിന് മര്‍ദനമേറ്റത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി ഫോണില്‍ വിളിച്ചതനുസരിച്ചാണ് ആഷിഫ് അവരുടെ വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് കടന്ന സമയം കാത്തിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നഗ്നനാക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി യുവാവ് പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ആഷിഫ് മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: