തിരുവനന്തപുരം : അരുവിക്കര ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ കോച്ചുമാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് നിയമസഭാസമിതി. സ്കൂള്‍ സന്ദര്‍ശിച്ച നിയമസഭയുടെ യുവജനക്ഷേമ – യുവജനകാര്യസമിതി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് തെളിവെടുപ്പ് നടത്തി.
നാന്നൂറ് കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 20 കോച്ചുമാരെയാണ് നിയമിക്കേണ്ടത്. നിലവില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള ഒന്‍പത് പേരാണ് പരിശീലനം നല്‍കുന്നതെന്ന് സഭാസമിതി കണ്ടെത്തി. ഏഴിനങ്ങളിലാണ് സ്കൂളില്‍ പരിശീലനം നല്‍കുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് അനുമതിയുണ്ടെങ്കിലും അഞ്ചേക്കറോളം ഭൂമി കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും സഭാസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. സമിതി ചെയര്മാന് ടി.വി.രാജേഷ്, ഐ.ബി.സതീഷ്, ആര്.രാജേഷ്, എം.സ്വരാജ്, കെ.ശബരീനാഥ് എന്നീ എംഎല്‍എമാരാണ് തെളിവെടുത്തത്. സ്പോര്‍ട്സ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ സംബന്ധിച്ചു.
ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പാതി വഴിയിലാണെന്നും ഹോസ്റ്റല്‍ സുരക്ഷിതമല്ലെന്നും മെസ് ഫീ അലവന്‍സ് വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സഭാസമിതി മുന്‍പാകെ ചൂണ്ടിക്കാട്ടി. സ്കൂളില്‍ സ്പോര്‍ട്സ് മെഡിസില്‍ വിഭാഗം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും ആവശ്യപ്പെടുമെന്ന് സഭാസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: