തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. ലാബ് പരിശോധനാ ഫലങ്ങള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന്റെ (സഹായക്കൂട്ടം) ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാലാം വാര്‍ഡില്‍ രോഗികള്‍ക്ക് പരിശോധനാഫലം നല്‍കിയായിരുന്നു ഉദ്ഘാടനം.
രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും വളരെയേറെ സഹായകരമായ സംവിധാനം മാതൃകാപരമാണെന്ന് കെ.കെ. ശേലജ പറഞ്ഞു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പല ഭാഗത്തായാണ് ലാബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ പല ഭാഗങ്ങളിലായതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ രോഗികളെ തനിച്ചാക്കി ലാബന്വേഷിച്ച് അലയാറുണ്ട്. ഒരു രോഗിക്ക് പല പരിശോധനാഫലങ്ങള്‍ വേണ്ടി വരുമ്പോള്‍ ഈ ലാബുകളിലെല്ലാം പല പ്രാവശ്യം പോകേണ്ടി വരുന്നു. ഇതില്‍ ഏറെ വലയുന്നത് കൂട്ടിരുപ്പുകാരാണ്.
ഇതുസംബന്ധിച്ച് നിരവധി പരാതികളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: