ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ധാലയത്തിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത മാളവിക ചികിത്സാ സഹായഫണ്ട് തിരിമറി ഉടന്‍ അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ബിജെപി പായം പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രന്ഥാലയം പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടിയാണ് ദുരാരോപണം നടത്തുന്നതെന്നാണ് സിപിഎം പറയുന്നത്. ഇതിന്നു പിന്നില്‍ ആരാണെന്ന് ഇവര്‍ വ്യക്തമാക്കണം. ഇത്രയും കാലം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്നാണു ബിജെപി കരുതിയത്. എന്നാല്‍ സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല സിപിഎമ്മിന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ലോക്കല്‍ സെക്രട്ടറി ശ്രമിച്ചത്. വേണ്ടത്ര രാഷ്ട്രീയ നിരീക്ഷണം നടത്താത്ത തിരുമണ്ടന്‍ പ്രസ്താവനയാണ് സിപിഎം പായം ലോക്കല്‍ സെക്രട്ടറി നടത്തിയത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറച്ചുവെച്ച് ലക്ഷങ്ങളുടെ തിരിമറി നടത്തിയവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. പ്രസ്തുത ഫണ്ടിനെക്കുറിച്ച് പോലീസ് തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജനങ്ങളേയും അന്വേഷണ ഉദ്യോഗസ്ഥന്മാരേയും തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കഴിഞ്ഞ ഓണാഘോഷച്ചടങ്ങിനിടെ നാട്ടുകാരുടെയും ജനങ്ങളുടെയും മുന്പില് വെച്ച് വ്യാജമായ രീതിയില്‍ ഫണ്ട് കൈമാറ്റം നടത്തി ജനപ്രതിനിധികളേയും മാളവികയുടെ കുടുംബത്തേയും കബളിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കേണ്ട ചുമതല എന്തിനാണെന്ന് വ്യക്തമാക്കേണ്ട ചുമതല ഇപ്പോള്‍ സിപിഎമ്മിനാണ്. സി പിഎം ഗ്രന്ഥശാലാ കമ്മറ്റിക്കുവേണ്ടി ഇടപെട്ട സാഹചര്യത്തില്‍ നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെ പോയി പോരാട്ടം നടത്താനും ബിജെപി തയ്യാറാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാളവികയുടെ കുടുംബത്തിന് പിരിച്ചെടുത്ത തുക മുഴുവന്‍ നല്കി ട്രസ്റ്റ് രൂപീകരണം എന്ന തട്ടിപ്പില്‍ നിന്നും ഗ്രന്ഥശാലാ കമ്മിറ്റി പിന്വാങ്ങാണമെന്നും ബിജെപി പായം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: