കളമശേരി: കുസാറ്റിലെ ഹിന്ദി വകുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കുസാറ്റ് സിന്‍ഡിക്കേറ്റ് യോഗം മൂന്നംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. എം. സ്വരാജ് എംഎല്‍എ കണ്‍വീനറായുള്ള സമിതിയില്‍ ഡോ. എന്‍. ചന്ദ്രമോഹന് കുമാര്‍, പ്രൊഫ. ശശിധരന് എന്നിവരാണ് അംഗങ്ങള്‍.
കുസാറ്റിലെ ഹിന്ദി വകുപ്പിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്ത ഹിന്ദി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 2015 സെപ്റ്റംബര്‍ 16ന് നടന്ന അഭിമുഖവും നിയമനവുമാണ് വിവാദമായിരിക്കുന്നത്. 2 മലയാളികളടക്കം 5 പേരാണ് അപേക്ഷ നല്‍കിയത്.
അഭിമുഖത്തിലെ റാങ്ക് പ്രകാരം രാജസ്ഥാന് സ്വദേശിയായ രാജ് കുമാര്‍ മീണയെയാണ് നിയമിച്ചത്. എന്നാല്‍ നിയമപ്രകാരം സംവരണ സമുദായങ്ങള്‍ക്ക് മാത്രമേ നിയമനത്തിന് അര്‍ഹതയുള്ളൂ. ഇത് ചൂണ്ടിക്കാട്ടിയ അപേക്ഷകനായ അട്ടപ്പാടി സ്വദേശി എന്‍ രംഗസ്വാമിക്ക് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റിനെ അറിയിക്കാതെ കുസാറ്റിലെ ചില ഉദ്യോഗസ്ഥര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി, സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു. ഇതിനെതിരെ ആദിവാസി ക്ഷേമ സമിതി, പട്ടിക ജാതി ക്ഷേമ സമിതി, കേരള പുലയര്‍ മഹാസഭ തുടങ്ങിയ സംഘടനകള്‍ രംഗത്തു വന്നു. സംസ്ഥാനത്തെ സംവരണ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നിവേദനം നല്കി.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, പട്ടിക വര്‍ഗ വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമനത്തിന്റെ അപ്പീല്‍ നടപടികളില്‍ നിന്ന് പിന്മാറാന് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതോടൊപ്പം, സിന്‍ഡിക്കേറ്റ് അറിയാതെ അപ്പീല്‍ കൊടുക്കാന്‍ നേതൃത്വം നല്കിയ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നതിനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: