കളമശേരി: കുസാറ്റിലെ ഹിന്ദി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണതത്വം അട്ടിമറിച്ചതിനെതിരെ ആദിവാസി ക്ഷേമസമിതി ഗവര്‍ണര്‍ക്ക് പരാതി നല്കി. സംവരണ തസ്തികയിലേക്ക് മലയാളിയെ പരിഗണിക്കാതെ രാജസ്ഥാന് സ്വദേശിയെ നിയമിച്ചത് കേരള സംസ്ഥാന സര്‍വീസ് നിയമനങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. സര്‍വ്വകാലാശാല നിയമനങ്ങള്‍ നിയമാനുസൃതമാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി ഇന്ദിരക്കുട്ടി രാജു നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. നിര്‍ധന കുടുംബാഗവും തൊഴില്‍ രഹിതനുമായ രംഗസ്വാമിക്ക് സുപ്രീം കോടതിയിലേക്ക് പോകാനാകുന്നില്ലെന്നും നീതി നടപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് ആദിവാസി ക്ഷേമസമിതി ആവശ്യപ്പെടുന്നത്. കോടതിയെ സര്‍വ്വകലാശാല അധികൃതര്‍ തെറ്റിധരിപ്പിച്ചാണ് സ്റ്റേ നേടിയെടുത്തതെന്നും ആരോപണമുണ്ട്. സംസ്ഥാന വിദ്യാഭ്യാസ, പട്ടികജാതി മന്ത്രിമാര്‍, വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: