കണ്ണൂര്‍: ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കി ജനകീയാസൂത്രണം ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിപ്രായപ്പെട്ടു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിന്റെ രണ്ട് പതിറ്റാണ്ടിനു ശേഷവും സംസ്ഥാനത്ത് മൂന്നു ലക്ഷത്തോളം പേര് ഭവനരഹിതരായി ഇപ്പോഴുമുണ്ടെന്ന കാര്യം മറന്നുകൂടാ. ഇവരിലേറെയും അധസ്ഥിത ജനവിഭാഗങ്ങളില്‍പ്പെട്ടവരാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പുവരുത്താനായത് സ്ത്രീശാക്തീകരണരംഗത്തെ വലിയ മുന്നേറ്റമാണ്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ദിനാഘോഷത്തിന്റെ മാതൃകയില്‍ അടുത്ത വര്‍ഷം മുതല്‍ നഗരദിനവും ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷക്ഷേമവകുപ്പ് വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗര വകുപ്പ് ആരംഭിച്ച ദിവസം നഗരദിനം ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഡോ.കെ.ടി.ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എംപി, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.തുളസീ, ജനറല്‍ സെക്രട്ടറി അഡ്വ. പി.വിശ്വംഭര പണിക്കര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പഞ്ചായത്ത് ഡയറക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: