അമ്പലപ്പുഴ: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശി അന്‍വര്‍ ആണ് ഇന്ന് പോലീസിന്റെ പിടിയിലായത്. പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലാണ് അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതോടെ സംഭവത്തില്‍ പോലീസ് പിടിയിലായവരുടെ എണ്ണം മൂന്നായി. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി ആലുവയിലെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അന്‍വറിനെ ചോദ്യം ചെയ്യുന്നതിലൂടെ പള്‍സര്‍ സുനിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ്വിലയിരുത്തല്.
അതിനിടെ, കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികള്‍ രാജ്യം വിട്ടു പോവുന്നത് തടയാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങളെ പറഞ്ഞുവിട്ടത് ക്വട്ടേഷന്‍ സംഘമാണെന്ന് ആക്രമണത്തിനിടെ പള്‍സര്‍ സുനി പറഞ്ഞിരുന്നതായി നടി പോലീസില്‍ മൊഴി നല്കി. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ളാറ്റില്‍ കൊണ്ടു പോകുമെന്നും അവിടെ 20 അംഗ സംഘമുണ്ടെന്നും അപായപ്പെടുത്തല്‍ വരെ നടന്നേക്കാമെന്ന ഭീഷണി വരെ സംഘത്തില്‍ നിന്നുണ്ടാതായും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, കേസിലെ മുഖ്യ പ്രതിയയായ പള്‍സര്‍ സുനി അമ്പലപ്പുഴയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതികള്‍ രാജ്യം വിട്ടു പോയിട്ടില്ലെന്ന് പോലീസ് ഏറെക്കുറേ ഉറപ്പിച്ച പശ്ചാത്തലത്തില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം പള്‍സര്‍ സുനിയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് കൊച്ചിയില്‍ നിന്നുള്ള നിര്‍മ്മാതാവ് ആന്റോ ആന്റണിയാണെന്ന് നമ്പര്‍ പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാര്‍ട്ടിന്റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങി പള്‍സര്‍ സുനിയെ വിളിച്ചതെന്ന് ആന്റോ ആന്റണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: