ബെംഗളൂരു: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എം.സി. ജയദേവ് (ജയദേവ് ജി- 83) അന്തരിച്ചു. ബെംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകള്‍ ബെംഗളൂരുവിലെ ആര്‍എസ്എസ് കാര്യാലയമായ കേശവകൃപയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ അടങ്ങുന്ന ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രത്തിന്റെ കാര്യവാഹും പ്രചാരകനുമായിരുന്നു ജയദേവ് ജി. കര്‍ണാടകത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 1960ല്‍ ബെംഗളൂരു മഹാനഗര്‍ കാര്യവാഹായ അദ്ദേഹം 1975വരെ ഈ ചുമതലയില്‍ തുടര്‍ന്നു. അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായിരുന്ന യാദവറാവു ജോഷിയോടൊപ്പം രണ്ട് വര്‍ഷക്കാലം ജയില്‍ കഴിഞ്ഞു. 1934 ഫെബ്രുവരി 9ന് മൈസൂരില്‍ ജനിച്ച അദ്ദേഹം കോളേജ് പഠനകാലത്ത് തന്നെ സംഘപ്രവര്‍ത്തനം തുടങ്ങി.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര് കാര്യവാഹ് സുരേഷ് ജോഷി, സഹ സര്‍കാര്യവാഹുമാരായ സുരേഷ് സോണി, ദത്താത്രേയ ഹൊസബാളേ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാഷ് തുടങ്ങിയവര്‍ ജയദേവ് ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: