തിരുവനന്തപുരം: വിവരാവകാശ നിയമം കുടം തുറന്നുവിട്ട ഭൂതമാണെന്ന്മുഖ്യ വിവരാവകാശ കമ്മിഷന് വിന്‍സന്റ് എം. പോള്‍. താനും വിവരാവകാശനിയമ പരിധിയില്‍ വരുമെന്ന തിരിച്ചറിവാണ് പലരും വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പല ഉദ്യോഗസ്ഥരും മാധ്യമങ്ങളെ മുന്നില്‍ നിര്‍ത്തി കളിക്കുന്നുവെ. താന്‍ മാത്രമാണ് സത്യസന്ധനെന്ന് കാണിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവ.ലോ കോളേജില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് കേരള റീജ്യണലുമായി ചേര്‍ന്ന് വര്‍ക്ഷോപ്പ് ഓണ്‍ കറപ്ഷന്‍ ആന്റ് സിവില്‍ സര്‍വീസ് നീഡ് ഫോര്‍ ട്രാന്‍സ്പരന്‍സി സംഘടിപ്പിച്ച സിവില്‍ സര്‍വീസും അഴിമതിയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വിന്‍സന്റ് എം. പോള്‍.
ഓള് ഇന്ത്യാ സര്‍വീസിലും അഴിമതി കടന്നുകൂടിയിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളാണ് ഇതിന് കാരണം. കേരളം അതിന് അപവാദമാണ്. ഇന്ന് സിവില്‍ സര്‍വീസ് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ മാറി മാറി വരുന്ന ഇടത്, വലതു മുന്നണി സര്‍ക്കാരുകള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ അനുസരിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നു. ഇത് കാര്യങ്ങള്‍ പാര്‍ട്ടി അടിസ്ഥാന് ചെയ്യാന്‍ കാരണമാകുന്നു. അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഏതെന്ന് അനുസരിച്ച് ഉദ്യോഗസ്ഥര്‍ നിലപാട് സ്വീകരിക്കുന്നു. ഇത് സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഫയലുകള്‍ക്കുള്ളില്‍ മനുഷ്യജീവനുകളാണ് കുരുങ്ങിക്കിടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം അഴിമതിക്ക് കാരണമാകരുത്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസവും കുറഞ്ഞു. അവിടെയും സത്യസന്ധര്‍ പ്രലോഭനങ്ങളില്പ്പെടുന്നു. ജഡ്ജസിനെ ആര് ചോദ്യം ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്. മാധ്യമങ്ങളും സംശയത്തിന്റെ നിഴലിലാണ്. വാര്‍ത്തകള്‍ വേണ്ടവിധം അപഗ്രഥിച്ചാണോ വരുന്നത് എന്ന് പരിശോധിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: