ചെന്നൈ: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് തമിഴ് താരസംഘടനയായ നടികര്‍ സംഘം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും നടികര്‍ സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
അതേസമയം, കേസിലെ മുഖ്യപ്രതിയായ സുനി ആലപ്പുഴയില്‍ തന്നെയുണ്ടെന്ന് വിവരം ലഭിച്ചു. ഇതറിഞ്ഞ് പൊലീസ് പിന്തുടര്ന്ന് എത്തിയെങ്കിലും സുനി രക്ഷപ്പെടുകയായിരുന്നു. സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ പൊലീസ് പിടികൂടി. കോട്ടയം ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ചയാണ് നടി ആക്രമണത്തിന് ഇരയായത്. കാറില്‍ വച്ച് നടിയോട് മോശമായി പെരുമാറുകയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: