പാലക്കാട്: വിവിധ പേരുകളിലുള്ള നൂറിലധികം എടിഎം കാര്‍ഡുകളും പാസ്ബുക്കുകളും കൈവശം വച്ച ചേര്‍പ്പുളശേരി സ്വദേശിയെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ഞളങ്ങാടന്‍ സുലൈമാന്‍ എന്നയാളാണ് പിടിയിലായത്. ഇയാളെ തെലങ്കാനയിലേക്ക് കൊണ്ടുപോയി.
ഇയാള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയമുണ്ട്. ചെര്‍പ്പുളശേരിയില്‍ ഒരു വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു സുലൈമാന്റെ താമസം. ഞായറാഴ്ച രാത്രിയോടെയാണ് തെലങ്കാനയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം ഇയാളെ പിടികൂടുന്നത്. പിടിയിലാകുമ്പോള്‍ പല പേരുകളില്‍ പല ബാങ്കുകളിലായുള്ള നൂറ് പാസ്ബുക്കുകളും എടിഎം കാര്‍ഡുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
ആളുകള്‍ക്ക് അയ്യായിരം രൂപ വീതം നല്കി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ എടുപ്പിച്ച്, അതിന്റെ പാസ്ബുക്കും എടിഎം കാര്‍ഡും സ്വന്തമാക്കുകയായിരുന്നു സുലൈമാന്‍ ചെയ്തിരുന്നത്. ഈ അക്കൗണ്ടുകളിലേക്ക് പാക്കിസ്ഥാന്, യെമന്‍ എന്നിവടങ്ങളില്‍ നിന്നും പണം എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ആറ് ലക്ഷം രൂപ വരെ ഇയാള്‍ ഈ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു.
മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലുള്ള ചിലര്‍ക്കാണ് ഇയാള്‍ പണം കൈമാറിയിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് രണ്ടായിരം രൂപ എന്ന കണക്കില്‍ ഇയാള്‍ക്ക് കമ്മിഷന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ ഹൈദ്രാബാദിലും കേസുകള്‍ ഉണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: