ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്റെ കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ ഉത്തരകൊറിയന്‍ സ്ഥാനപതി നടത്തിയ പരാമര്‍ശങ്ങളില്‍ മലേഷ്യ അദ്ദേഹത്തെ വിളിച്ച് വരുത്തി വിശദീകരണം തേടി. ഇതിന് പുറമെ പോങ്ങ്യാങിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധി മലേഷ്യ തിരികെ വിളിച്ചിട്ടുണ്ട്.
ഉത്തര കൊറിയന്‍ സ്ഥാനപതി കാങ് ചോള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.
ബാഹ്യശക്തികള്‍ക്ക് വേണ്ടി മലേഷ്യ ഗാലറിയില്‍ ഇരുന്ന് കളിക്കുകയാണെന്ന ആരോപണവും ചോള്‍ ഉയര്‍ത്തി. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടത്.
ജോങ് ഉന്നിന്റെ സഹോദരന് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് കൊല്ലപ്പെ്ട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: