ഇസ്ലാമാബാദ്: ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് പാക്ക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ പറഞ്ഞിട്ടില്ലെന്ന് പാക്ക് കരസേന.
കരസേനാ വക്താവ് മേജര്‍ ജനറല്‍ അസിഫ് ഘഫൂറാണ് ട്വിറ്ററില്‍ നിഷേധക്കുറിപ്പ് ഇറക്കിയത്.
ഇന്ത്യയില്‍ സൈന്യം ഭരണത്തില്‍ ഇടപെടാറില്ലെന്നും അവിടെ വളരെ ഭംഗിയായാണ് ജനാധിപത്യം പുലരുന്നതെന്നുമായിരുന്നു ബജ്വയുടെ പ്രസ്താവന.
സൈനികര്‍ സ്റ്റീവന്‍ വില്ക്കിസണിന്റെ സൈന്യവും രാഷ്ട്രവും എന്ന പുസ്തകം വായിക്കണമെന്നും അദ്ദേഹം നിര്‍ദശിച്ചു.
മൂന്ന് പ്രാവശ്യം അട്ടിമറിയിലൂടെ സൈന്യം പാക്കിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: