ബാഗ്ദാദ്: ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് സുന്നി അറബ് സ്ത്രീകളേയും വേട്ടയാടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനായായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്. ഇതുവരെ യസീദി സ്ത്രീകളെ മാത്രമാണ് ഐഎസ് ഉപദ്രവിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
ഇറാഖിലെ ഹവിജ നഗരത്തിലെ സുന്നി ഇസ്ലാമിക് സ്ത്രീകളെ ഇത്തരത്തില്‍ മൃഗീയമായി ഉപദ്രവിക്കുന്നുണ്ടെന്നും നിര്‍ബന്ധിത വിവാഹം കഴിപ്പിക്കുകയും ലൈൃഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും എച്ച്ആര്‍ഡബ്ല്യൂ കണ്ടെത്തിയിട്ടുണ്ട്.
ഹവിജ സ്വദേശിയും ഭര്‍ത്താവ് ഉപേക്ഷിച്ചതുമായ 26 കാരിയോട് ജിഹാദി പ്രാദേശിക നേതാവിനെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു. ഇതിനെ തുടര്‍ന്ന് ഇവരെ പ്ലാസ്റ്റിക് കേബിളുകളും മറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിച്ചതായി എച്ച്ആര്‍ഡബ്ല്യൂ അറിയിച്ചു. കണ്ണുകള്‍ മൂടിക്കെട്ടിയാണ് സുന്നി അറബ് സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: