കാഞ്ഞിരപ്പള്ളി: അധികാരത്തിലിരുന്നപ്പോള്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി ജനങ്ങളെ ദുരിതത്തിലാക്കിയവരും കൂട്ടുനിന്നവരും ഇപ്പോള്‍ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിത് അപഹാസ്യമാണെന്ന് ഇന്‍ഫാം ദേശീയസെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ചത് യുപിഎ സര്‍ക്കാരാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും രാഷ്ട്രീയനാടകങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കി. കര്‍ഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കര്‍ഷകപാര്‍ട്ടികളും അധികാരസുഖത്തില് മലയോരജനതയെ മറന്നു. ഇവരെല്ലാമിപ്പോള്‍ അന്തിമവിജ്ഞാപനത്തിനായി മുറവിളികൂട്ടുന്നതിനു പിന്നില്‍ രാഷ്ട്രീയകുതന്ത്രമാണ്.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിലെ രണ്ടാമനുള്പ്പെടെ എട്ടുമന്ത്രിമാര്‍ അധികാരത്തിലിരുന്നപ്പോള്‍ അടിച്ചേല്‍പ്പിച്ച ഇഎസ്എയ്ക്കെതിരെ ഇന്നലെവരെ ചെറുവിരലനക്കാതെ ഓച്ഛാനിച്ചു നിന്നവര്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ വാളോങ്ങുന്നതില്‍ എന്തര്‍ത്ഥമെന്ന് വി.സി.സെബാസ്റ്റ്യന്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: