ചെങ്ങന്നൂര്‍: തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കാവില്‍ വിളക്കു വയ്ക്കുന്നതിനെ എതിര്‍ക്കുന്നതും, എഴുത്തച്ഛനെ ഹൈന്ദവ ബിംബമായി പ്രതിഷ്ഠിക്കാന്‍ അനുവദിക്കാത്തതുമാണ് പുരോഗമനമെന്ന് ഊറ്റം കൊള്ളുന്ന സംവിധായകന് കമല്‍ ഭാരതത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്. ദേവദാസ്.
മതത്തിന്റെ പേരില്‍ ഭാരതത്തെ വെട്ടിമുറിച്ചവര്‍ ഹിന്ദുവിന്റെ പൈതൃക ഭൂമിയില്‍ ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു. ബിംബങ്ങളിലും വിഗ്രഹാരാധനയിലും വിശ്വാസമില്ലാത്തവര്‍ അത് ആചരിക്കണമെന്നില്ല.
നോട്ടുവിവാദത്തില് എം.ടിക്കെതിരെ പ്രസ്താവന ഇറക്കിയത് തുഞ്ചന്‍പറമ്പില്‍ വിളക്കു വയ്ക്കുന്നത് അദ്ദേഹം അദ്ധ്യക്ഷനായ സമിതി എതിര്‍ത്തതു കൊണ്ടാണെന്ന ആരോപണം ദുരുദ്ദേശപരമാണ്. ഹൈന്ദവതയെ തകര്‍ക്കാന്‍ ഹിന്ദുക്കളെത്തന്നെ കോടാലിക്കൈകള്‍ ആക്കുന്ന കുതന്ത്രമാണിതെന്നും ദേവദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: