പീരുമേട്(ഇടുക്കി): പീരുമേട്ടിലെ മദാമ്മക്കുളത്തും പരിസരങ്ങളിലുമായി വന്‍തോതില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടും വസ്തു തിരിച്ച് പിടിക്കാതെ അധികൃതര്‍. കൊക്കയാര്‍ ഏലപ്പാറ വില്ലേജുകളിലെ അതിര്‍ത്തിയില്‍പ്പെടുന്ന മദാമ്മക്കുളം. ഇവിടം മികച്ച വിനോദസഞ്ചാര കേന്ദ്രമാകുമെന്നറിയാവുന്നതിനാലാണ് ഭൂമാഫിയ ഏക്കര്‍കണക്കിന് വസ്തു കയ്യേറിയത്.
നൂറേക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതി തുടര്‍ നടപടിക്കായി വില്ലേജ് ഓഫീസര്‍ പീരുമേട് തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ഉണ്ടായില്ല. മദാമ്മക്കുളത്ത് 20 പേര്‍ക്ക് നേരത്തെ മിച്ചഭൂമി പതിച്ച് നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് വന്‍കിടക്കാര്‍ കയ്യേറ്റം നടത്തിയത്. കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സിന്റെ കൈകളിലാണെന്നും, ഏതൊക്കെ സര്‍വ്വേ നമ്പറിലാണ് കയ്യേറ്റം നടന്നതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും റവന്യൂ അധികൃതര്‍ പറയുന്നു. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ പത്ത് ഏക്കര്‍ സ്ഥലം ഒഴിപ്പിച്ച് റവന്യൂ വകുപ്പ് ബോര്‍ഡും സ്ഥാപിച്ചതാണ്. എന്നിട്ടും കയ്യേറ്റം നടന്നിരുന്നു.
2013ല്‍ മദാമ്മക്കുളം മുതല്‍ ഉപ്പുകുളം വരെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കണമെന്ന ആവശ്യങ്ങളുമായി അഡീഷണല്‍ തഹസില്‍ദാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഏലപ്പാറ, പീരുമേട്, കൊക്കയാര്‍ എന്നീ അതിര്‍ത്തി പങ്കിടുന്ന ഭാഗത്തെ സര്‍വ്വേ നമ്പര്‍ 185/1, 393 ആണ്. ഈ സര്‍വ്വേ നമ്പര്‍ മൂന്ന് വില്ലേജുകളില്‍ ചേര്‍ന്ന് കിടക്കുന്നതിന്റെ മറവിലാണ് കൂടുതല്‍ കയ്യേറ്റം നടക്കുന്നത്. മദാമ്മക്കുളം, മലദേവക്ഷേത്രം, പുസ്തകപ്പാറ, പായസപ്പാറ, ഇരട്ടപ്പാറ എന്നീ ടൂറിസ്റ്റ് മേഖലകളും കയ്യേറ്റത്തിന്റെ പിടിയിലാണ്. വ്യാജപട്ടയം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നത് രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് വീണ്ടും നിര്‍മ്മാണം നടത്തിയിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ അരക്കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്ത് ഭൂരഹിതര്‍ക്ക് നല്കിയ സ്ഥലം തിരിച്ച് പിടിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: