കോട്ടയം: എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ അദ്ധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. അദ്ധ്യാപകന് വൈസ്ചാന്‍സലര്‍ക്ക് പരാതി നല്കി. സ്കൂള്‍ ഓഫ് ലറ്റേഴ്സിലെ അദ്ധ്യാപകനും സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടറുമായ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴയ്ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുറകില്‍നിന്നെത്തിയ സംഘം അദ്ദേഹത്തെ നിലത്ത് തള്ളിയിട്ടതിന് ശേഷമാണ് മര്‍ദ്ദിച്ചത്.
കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകനാണ് ഹരി ചങ്ങമ്പുഴ.
തനിക്ക് ആരും ശത്രുക്കളില്ലെന്നും മര്‍ദ്ദനകാരണം അറിയില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്. നാടകോത്സവുമായി ബന്ധപ്പെട്ട് ഫണ്ടിന്റെ കാര്യത്തില്‍ ചിലവിദ്യാര്ത്ഥികളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.
കഴിഞ്ഞമാസം യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും എസ്എഫ്ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എസ്എഫ്ഐക്കാരുടെ അനാശാസ്യം യൂണിവേഴ്സിറ്റി വളപ്പില്‍ കണ്ടെത്തിയത് മേലുദ്യോഗസ്ഥരെ അറിയിച്ചതിനാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഗുണ്ടാ മര്‍ദ്ദനത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ രണ്ടു പല്ലുകളും നഷ്ടപ്പെട്ടിരുന്നു. ഇവിടെ ദളിത് അദ്ധ്യാപികയെ മാനസികമായി പീഡിപ്പിച്ചതും കഴിഞ്ഞ മാസമായിരുന്നു. സഹാദ്ധ്യാപകനാണ് ഇവരെ പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: