തിരുവനന്തപുരം: വിവരാവകാശ നിയമം കുടം തുറന്നുവിട്ട ഭൂതമാണെന്നും ആ നിയമത്തിന്റെ പരിധി അറിഞ്ഞവര്‍ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്ന നിലപാട് സ്വീകരിച്ചതായും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ മാധ്യമങ്ങളെ മുന്നില്‍ നിര്‍ത്തി താന്‍ മാത്രം സത്യസന്ധനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവ. ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് കേരള റീജിയണല്‍ ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച ‘അഴിമതിയും സിവില്‍ സര്‍വീസും: സുതാര്യതയുടെ ആവശ്യം’ ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയില് ധാരാളം ക്രിമിനലുകള്‍ ഉണ്ട്. കേരളം അപവാദമാണെങ്കിലും സര്‍ക്കാരുകള്‍ തങ്ങളുടെ ഇംഗിതങ്ങളനുസരിക്കുന്ന ഉദ്യോഗസ്ഥരെ സുപ്രധാനതസ്തികകളില് നിയോഗിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടി ഏതെന്ന അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാരണമാകുന്നു. കേരളത്തിലെ സിവില്‍ സര്‍വീസ് രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു. അതിനാല്‍ ഉദ്യോഗസ്ഥ നിലപാട് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
‘മാന്യന്മാര് മാന്യമായി ചെയ്യുന്ന പ്രവൃത്തി’യാക്കി മാറ്റിയതിനാല്‍ അഴിമതിക്കും മാന്യത ലഭിച്ചു. ഇന്ന് ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനുപോലും കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ്. കോടതികളുടെ എണ്ണം പരിമിതമായതിനാല്‍ അഴിമതിക്കേസ് വിചാരണയ്ക്ക് ഏഴും എട്ടും വര്‍ഷമെടുക്കുന്നു. വിധി വന്നാല്‍ ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ അപ്പീല്‍ പോകുന്നു. പ്രതി മരിച്ചാലും കേസ് തീരാത്ത അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: