ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സിബി മാത്യൂസിന്റെ ഹര്‍ജി തള്ളി. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച വേണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് സിബി മാത്യൂുസും മറ്റു പ്രതികളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. നമ്പി നാരായണനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് വിധിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് ഡിവിഷന് ബെഞ്ച് തടഞ്ഞതിനെ തുടര്‍ന്നാണ് നമ്പി നാരായണന് സുപ്രീംകോടതിയെ സമീപിച്ചത്. 2015ലാണ് കേസ് സുപ്രീംകോടതിയിലെത്തിയതെന്നും അതിനാല്‍ തന്നെ ആവശ്യത്തിലധികം സമയം സിബി മാത്യൂസിന് ലഭിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: