നെടുംകുന്നം: സുരേഷിന്റെ ജീവന് നിലനിര്‍ത്താന്‍ നാട് കൈകോര്‍ത്തു. നെടുംകുന്നത്തെ സുമനസുകള്‍ നല്‍കിയത് 21.5 ലക്ഷം. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ നെടുംകുന്നം പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാലയ്ക്കല്‍ വീട്ടില്‍ പി.എസ്. സുരേഷ് (ഹരി-48) ന്റെഹൃദയം മാറ്റിവയ്ക്കലിനാണ് തുകസമാഹരണം നടത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ സുരേഷിനും കുടുംബത്തിനും 15 ലക്ഷം രൂപാ ചെലവുവരുന്ന ചികിത്സ നടത്താന്‍ സാധിച്ചിരുന്നില്ല. കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് വാര്‍ഡംഗം ലതാ ഉണ്ണികൃഷ്ണനാണ് ഗ്രാമപഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ചത്. പഞ്ചായത്തും, ചങ്ങനാശേരി പ്രത്യാശയും ചേര്‍ന്നാണ് ജീവന്‍രക്ഷാസമിതി ‘രൂപീകരിച്ച് തുക സമാഹരിച്ചത്. ഞായറാഴ്ച രാവിലെ 9മുതല്‍ 2വരെ നെടുംകുന്നത്തെ 9 വാര്‍ഡുകളിലായി 3200-ല്‍പരം വീടുകളില്‍ നിന്നാണ് 21, 44,624 രൂക സമാഹരിച്ചത.്
നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ സുരേഷിന്റെ ഭാര്യ സ്മിതയ്ക്ക് തുക കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് വി.എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്യന്‍ പുന്നശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ബാലഗോപാലന് നായര്‍, ജന: കണ്‍വീനര്‍ കെ.എന്‍. വിശ്വംഭരന്, ജനപ്രതിനിധികളായ അജിത്ത് മുതിരമല്ല, റോസമ്മ തോമസ്, രാജമ്മ രവീന്ദ്രന്, രാജേഷ് കൈടാച്ചിറ, ജോ ജോസഫ്, മാത്യു ജോണ്‍, ഷൈലജകുമാരി, രവി വി സോമന്, എന്‍. ലളിതാഭായി, ജോസഫ് ദേവസ്യ, ലതാ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: