കോട്ടയം: എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ പരീക്ഷാഫീസ് അടയ്ക്കനെത്തിയ എബിവിപി നേതാവിനുനേരെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം.
എബിവിപി കോട്ടയം വിഭാഗ് ജോയിന്റ കണ്‍വീനര്‍ വി.എസ്. വിഷ്ണുവിനെയാണ് എസ്എഫ്ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പരീക്ഷാ ഭവനിലേക്ക് പോകുന്നതിന് ഇടയിലായിരുന്നു അക്രമം. യൂണിയന് ഓഫിസിന് സമീപത്തുവച്ച് ഇരുപതോളം വരുന്ന സംഘമാണ് മാരകയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. വിഷ്ണുവിന്റെ തലയ്ക്ക് അടിയേറ്റു.
തല ചുറ്റിവിണ വിഷ്ണുവിന്റെ പുറത്തിനിട്ടും കമ്പിവടിക്കുള്ള അടിയേറ്റിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയിലും നാട്ടകത്തും നടന്ന എസ്എഫ്ഐ നടത്തിയ ദളിത് ആക്രമങ്ങള്‍ക്കെതിരെ എബിവിപി നടത്തിയ സമരത്തിന് വിഷ്ണു നേതൃത്വം നല്‍കിയിരുന്നു. എംജി യുണിവേഴ്സിറ്റിയും നാട്ടകത്തെയും ദളിതരെ സംരക്ഷിക്കാനും ഉദ്ദരിപ്പിക്കാനും നോക്കിയാല്‍ നിനക്കിതാണ് സംഭവിക്കുന്നതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. എബിവിപി യൂണിറ്റ് തുടങ്ങാനാണ് വിഷ്ണു കാമ്പസില്‍ എത്തിയതെന്നായിരുന്നു അക്രമിസംഘത്തിന്റ ധാരണ. കാമ്പസ് കേന്ദ്രീകരിച്ച് എസ്എഫ്ഐ. നടത്തുന്ന അക്രമത്തിന്റെ അവസാന ഇരയാണ് വിഷ്ണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: