നാദാപുരം: ”ജിന്ന്” ബാധയൊഴിപ്പിക്കാന്‍ മന്ത്രവാദം നടത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ മന്ത്രവാദിനിയെപോലീസ്സ് അറസ്റ്റ് ചെയിതു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
പുറമേരി മാളുമുക്കില്‍ ചുങ്കിയം കൊയിലോത്ത് നജ്മയെന്ന മന്ത്രവാദിനിയുടെ ദുര് മന്ത്രവാദത്തിനിടെ യാണ് കോഴിക്കോട് നടക്കാവ് വെള്ളയില്‍ സ്വദേശിനി നടക്കുനിപറമ്പത് ഷെമീന (22) ഗുരുതരമായ പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നര വര്‍ഷം മുന്‍പ് കുറ്റ്യാടിയിലെ അടുക്കത്ത് മന്ത്രവാദം നടത്തിയതിനെ നാട്ടുകാര്‍ നജ്മയെ അവിടെനിന്ന് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നാണ് പുറമേരിയില്‍ വാടകയ്ക്ക് വീടെടുത്ത് മന്ത്രവാദം തുടങ്ങിയത്. കുട്ടികള്‍ ഇല്ലാത്തവര്‍ക്കും, മാനസികരോഗമുള്ളവര്‍ക്കും, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്ക് പുനര്വിവാഹത്തിനുമാണ് ഇവിടെ മന്ത്രവാദം നടത്തിയത്. ഷെമീനയുടെ വേര്‍പെട്ട വിവാഹബന്ധം പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ വേണ്ടിയുള്ള മന്ത്രവാദമാണ് നടന്നിരുന്നത്.
വിവിധതരം ഇലകളും പച്ചമരുന്നും ഒരു മണ്‍പാത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് പുകയ്ക്കുകയായിയുന്ന പതിവ് എന്നാല്‍ ഇത്തവണ പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുന്നതിനിടെയാണ് യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ തന്നെയാണ് ആശുപത്രില്‍ എത്തിച്ചത് .മൂന്നര വര്‍ഷം ഈ വീട്ടില്‍ ദുര് മന്ത്രവാദം നടത്തിയിട്ടും പരിസരത്തുള്ള വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. മന്ത്രവാദിനിക്ക് പുറം ലോകവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
പന്ത്രണ്ട് വയസ്സായ മകളാണ് മന്ത്രവാദത്തില്‍ സഹായിക്കുന്നത്.
കുട്ടികള്‍ക്ക് മാത്രമേ ജിന്നിനെ കാണാന്‍ കഴിയൂ എന്നാണ് ഇവരുടെ വാദം .ശനിയാഴ്ച ഇത്തരം സംഭവം നടന്നിട്ട് പുറം ലോകം അറിയുന്നത് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു .ഷെമീനയുടെ ബന്ധുക്കളുടെ പരാതിപ്രകാരം നാദാപുരം പോലീസ്സ് മനപ്പൂര്‍വം അല്ലാത്ത നരഹത്യശ്രമത്തിന് കേസ്സെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: