കണ്ണൂര്‍: ഹൃദയശസ്ത്രക്രിയാ സ്റ്റെന്റുകള്‍ക്ക് 29000 രൂപയാക്കി നിശ്ചയിച്ച കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയാലയില്‍ നടത്തിവരുന്ന പാവപ്പെട്ട രോഗികളെ പിഴിയാനുള്ള നീക്കം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുവമോര്ജ്ജ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അനുബന്ധചെലവ് എന്ന പേരില്‍ വാങ്ങിക്കുന്ന 20000 രൂപ എന്തിനാണെന്ന് വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകണം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയ ശേഷം ശസ്ത്രക്രിയ നടത്തിയവരില്‍ നിന്നും ഈടാക്കിയ 20000 രൂപ തിരിച്ചുകൊടുക്കണം. അല്ലാത്തപകഷം ശക്തമായ സമരം നടത്താന്‍ യുവമോര്‍ച്ച തയ്യാറാകുമെന്നും യുവമോര്‍ച്ച ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജുഏളക്കുഴി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ.റിത്തേഷ്, ശീകുമാര്‍.ടി.വി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ്.സി.സി, ജിയേഷ്.കെ.സി തുടങ്ങിയവര്‍ സംസാരിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: