കോഴിക്കോട്: കേരളം ക്വട്ടേഷന്‍ മാഫിയകളുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട്ട് ബിജെപി പട്ടിണിസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ നടിയ്ക്കെതിരായ അക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമത്തെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ഈ നിലപാടില്‍ ദുരൂഹതയുണ്ട്. അക്രമിസംഘത്തെ രക്ഷിക്കാനുള്ള നീക്കം നടക്കുകയാണ്. തുടര്‍ച്ചയായി നടക്കുന്ന കുറ്റകൃത്യങ്ങളെ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്നതിനുപകരം അതവസാനിപ്പിക്കാനുള്ള കര്‍ശന നടപടിയാണവശ്യം.
പിണറായി വിജയന് ആഭ്യന്തരവകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിയന്ത്രണവും മുഖ്യമന്ത്രിക്ക് നഷ്ടമായിരിക്കുന്നു. നിഷ്ക്രിയനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിലുള്ളത്. റേഷന്‍ സംവിധാനം അട്ടിമറിച്ച് പൊതുവിതരണ സമ്പ്രദായവും മാഫിയകളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. മാവേലിയുടെ നാട് മാഫിയകളുടെ നാടായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: