ചാത്തന്നൂര്‍: ചിറക്കര പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. അധികൃതരുടെ അനാസ്ഥ മൂലം മിക്ക വാര്‍ഡുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പോളച്ചിറ ഏലാ വറ്റിച്ചതും കുടിവെള്ളക്ഷാമത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിന് അഞ്ചാം വാര്‍ഡ് സെറ്റില്‍മെന്റ് കോളനിയിലും പരിസരപ്രദേശങ്ങളില്‍ ഉള്ളവരും പഞ്ചായത്ത് ഉപരോധിച്ചു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറോളംപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ഇവിടെ അഞ്ഞൂറിനു പുറത്ത വരുന്ന കുടുംബങ്ങള്‍ കുടിക്കാന്‍പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഇവര്‍ ആരോപിച്ചു. പൈപ്പ്ലൈന് ഉണ്ടെങ്കിലും എല്ലാ ഭാഗങ്ങളിലും വെള്ളമെത്താറില്ലെന്നും വെള്ളം എത്തുന്ന സ്ഥലങ്ങളിലാകട്ടെ 10 മിനിറ്റു പോലും കിട്ടുന്നില്ലെന്നാണ് ഇക്കൂട്ടരുടെ പരാതി. ഈ ഭാഗങ്ങളില്‍ അടുതല ടാങ്കില്‍ നിന്നാണ് വെള്ളം എത്തുന്നത്. ഇത് ജപ്പാന് കുടിവെള്ള പദ്ധതിയുമായി യോജിപ്പിച്ചാല്‍ ഒരുപരിധി വരെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. അടുതല ടാങ്കിന് അഞ്ഞൂറ് മീറ്റര്‍ ദൂരം വരെ ജപ്പാന് കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈന് വന്നു കിടപ്പുണ്ട്. ആ അഞ്ഞൂറ് മീറ്റര്‍ പൈപ്പ് ഈ ടാങ്കുമായി ബന്ധിപ്പിച്ച് ഒരു പരിധി വരെയെങ്കിലും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമചന്ദ്രനാശാന്‍, വാര്‍ഡ് മെമ്പര്‍ വിനോദ്, സെക്രട്ടറി മോഹന്‍ എന്നിവരുമായി സമരക്കാര്‍ ചര്‍ച്ച നടത്തുകയും നാളെ മുതല്‍ ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന ഉറപ്പിന്മേല് താല്‍ക്കാലികമായി സമരക്കാര്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സമരക്കാര്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: