ലാഹോര്‍: രാജ്യത്തിന് ജമാ അത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയിദ് ഭീഷണിയാണെന്നും ദേശീയ താല്പര്യത്തിന്റെ പേരിലാണ് ഇയാളെ തടവില്‍ ആക്കിയിരിക്കുന്നതെന്നു
പാക്കിസ്ഥാന്. മ്യൂണിക്കില്‍ നടന്ന അന്താരാഷ്ട്ര സുരക്ഷ കോണ്‍ഫറന്‍സില്‍ പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ സയിദിനെ ജനുവരി 30നാണ് ലാഹോറില്‍ വീട്ടുതങ്കലിലാക്കിയത്. ഇതേത്തുടര്‍ന്നു സയിദും അനുയായികളും പ്രതിഷേധിച്ചിരുന്നു. ഭീകരവാദം എന്നതു ഒരു മതത്തിന്റെയും പര്യായമല്ല. ഭീകരര്‍ ക്രൈസ്തവരും മുസ്ലിമോ ഹിന്ദുവോ അല്ല. അവര്‍ ഭീകരരാണെന്നും ക്രിമിനലുകളാണെന്നും ആസിഫ് പറഞ്ഞു.
പാക്കിസ്ഥാനില്‍ നൂറോളം പേര് മരിക്കാനിടയായ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സയിദിനെതിരെ നടപടി എടുത്തത്. ഹാഫീസ് സയിദ്, കൂട്ടാളി ഖാസി കാസിഫ് എന്നിവരുടെ പേരുകള്‍ ഭീകരവിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. സയിദ് ഉള്‍പ്പെടെ ജെയുഡി, എഫ് ഐഎഫ് ഭീകരസംഘടനകളില്‍ ഉള്‍പ്പെട്ട 37 പേരെ രാജ്യത്തിനു പുറത്തുപോകുന്നതിനു വിലക്കുള്ളവരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: