രോഹ്തക് (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴുത്തറക്കുമെന്ന് പ്രസംഗിച്ചയാള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തു.
ജാട്ട് നേതാവ് യശ്പാല്‍ മാലിക് ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയറക്കുമെന്നാണ് ജാട്ട് ധര്‍ണയുടെ സംഘാടകനായ സോബിര്‍ പ്രഖ്യാപിച്ചത്.
വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് മൈക്കിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പ്രസംഗത്തിന്റെ വീഡിയോയും മറ്റ് രേഖകളും പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: