കട്ടപ്പന: കട്ടപ്പന-ഇരട്ടയാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധത്തിന് തയ്യാറെടുക്കുന്നു. തകര്‍ന്ന് കുഴിയുമായി മാറിയ റോഡിലൂടെയുള്ള യാത്ര ഏറെ ദുര്‍ഘടമാണ്. കുഴികളില്‍ അകപ്പെടാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്ന ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
വാഹനങ്ങള്‍ കൂട്ടിയിടിക്കാനും ഇത് കാരണമാകുന്നു. കുഴിയായി മാറിയ റോഡില്‍ മെറ്റല്‍ ഇളകിക്കിടക്കുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നു. റോഡിന്റെ ചിലയിടങ്ങളില്‍ മണ്ണ് അടിഞ്ഞു കൂടിയ നിലയിലാണ്. ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെ ഒഴുകിയതാണ് ഇത്തരത്തില്‍ മണ്ണടിയാന്‍ കാരണം. ഓട വൃത്തിയാക്കാനും റോഡിലെ മണ്ണ് നീക്കം ചെയ്യാനും നടപടി ഉണ്ടാകാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കട്ടപ്പന-ഇരട്ടയാര്‍-ശാന്തിഗ്രാം റോഡിലെ ഏഴുകിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്താല്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് പ്ര
പയോജനപ്പെടുന്നത്. അടിമാലി, മുരിക്കാശേരി, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലേയ്ക്കായി ദിവസസേന നിരവധി ആളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളും ഇതുവഴി സര്‍വീസ് നടത്തുന്നു. ജനങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാകാതെ വന്നതോടെയാണ് വീണ്ടും സമരവുമായി രംഗത്തിറങ്ങാന്‍ പഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: