ആലപ്പുഴ: ജില്ലയിലെ ക്ഷയരോഗികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ കാര്യമായ കുറവ്. 2015 ല്‍ 1618 രോഗികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2016ല്‍ ഇത് 1,372 കേസുകളായി കുറഞ്ഞു. ജില്ലാ ടിബി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ക്ഷയരോഗത്തെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുകയാണ്. ആഴ്ചയില്‍ മൂന്നു ദിവസം നല്‍കിയിരുന്ന ക്ഷയരോഗ മരുന്നുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും നല്‍കും.
രോഗിയുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഡോട്ട്സ് സംവിധാനത്തില്‍ മരുന്ന് നല്‍കും. ഇതിന്റെ ഭാഗമായി ജില്ലാ ടിബി കേന്ദ്രത്തില്‍ 15 ലക്ഷം രൂപ ചെലവഴിച്ച് ക്ഷയരോഗ അണുക്കളെ കള്‍ച്ചര്‍ ചെയ്യുന്നതിനും പ്രധാന മരുന്നിന്റെ വിധേയത്വം കണ്ടുപിടിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 3,000 രൂപ ചെലവുള്ള ഈ ടെസ്റ്റ് സൗജന്യമായാണ് രോഗികള്‍ക്ക് ചെയ്ത് കൊടുക്കുന്നതെന്ന് ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. അനു വര്‍ഗ്ഗീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: