ചാലക്കുടി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചാവക്കാട് തൊട്ടാപ്പ് കടപ്പുറം സ്വദേശി നിസാമുദ്ദീനെ (32)യാണ് കൊരട്ടി എസ്.ഐ. എം.ജെ. ജീജോയും സംഘവും അറസ്റ്റ് ചെയ്തത്. കൊരട്ടി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്.
യുവതിയില്‍ മൂന്ന് പവനോളം സ്വര്‍ണ്ണവും, ഇരുപതിനായിരം രൂപയും പ്രതി പല തവണയായി വാങ്ങിക്കുകയും തിരികെ ചോദിച്ചപ്പോള്‍ പണവും, സ്വര്‍ണ്ണവും തിരികെ നല്‍കാതെ വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന യുവതിയെ നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി ദല്‍ഹിയില്‍ നഴ്സായി ജോലി ചെയ്യുന്ന സമയത്ത് വാട്സാപ്പിലൂടെ പരിചയപ്പെടുകയും പരസ്പരം ഫോട്ടോ അയച്ചു കൊടുക്കകുയും മറ്റും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് കാണിച്ചാണ് സ്വര്‍ണ്ണവും, പണവും തട്ടിയെടുതത്.
ദല്‍ഹിയില്‍ നിന്ന് .യുവതി നഴ്സിങ്ങ് ജോലിക്കായി വിദേശത്ത് പോവുകയും തുടര്‍ന്ന് യുവാവിന്റെ ഭീഷണി മൂലം എല്ലാ മാസവും യുവാവിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പണം വാങ്ങിക്കൊണ്ടിരിക്കുമ്പോഴും പ്രതി ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കിയത്. എ.എസ്.ഐ. സി.വി. ഡേവീസ് സിപിഒമാരായ വി.എസ്.അജിത്കുമാര്‍, ടി.ടി.ബൈജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: