വടക്കാഞ്ചേരി: മച്ചാട് മാമാങ്കം പെയ്തിറങ്ങി. ദേശക്കാര്‍ തോളിലേറ്റി വരുന്ന നിറകുടവും കുതിരകളും ദേവീസന്നിധിയിലെത്തി. വെടിക്കെട്ടിന്റെ ഗാംഭീര്യമില്ലാതെയായിരുന്നു കുതിരകള്‍ ഇത്തവണ തിരുവാണിക്കാവിലെത്തിയത്. കൊട്ടും കുരവയും കെട്ടുകാഴ്ചകളും, ആണ്ടിയും പൂതനും തിറയും, കാളകളിയും, നായാടിയും ഹരിജന്‍ വേലയും അമ്മന്‍കുടവും ഉത്സവപ്രേമികള്‍ക്ക് മതിവരാക്കാഴ്ചകളൊരുക്കി. തെക്കുംകര വിഭാഗത്തിനാണ് ഇത്തവണ മാമാങ്കനടത്തിപ്പവകാശം. വിരുപ്പാക്ക, മണലിത്തറ, കരുമത്ര, മംഗലം, പാര്‍ളിക്കാട് വിഭാഗങ്ങളാണ് കുതിരകളുമായി കാവിലെത്തിയത്. കുതിരകളെ തോളിലേറ്റി മത്സരബുദ്ധിയോടെ ദേശങ്ങള്‍ കാവിലെത്തി. ഉച്ചക്ക് 12 മണിക്ക് മാമാങ്കചടങ്ങുകള് ആരംഭിച്ചു. കുതിരക്കല്പറ എത്തിയതോടെ തച്ചന്റെ പൂജ നടന്നു. ക ക്ഷേത്രത്തില്‍ രാവിലെ വിവിധ പൂജകള്‍, അഭിഷേകങ്ങള്‍ നടന്നു. സിനിമാതാരങ്ങളുടെ മെഗാഷോ, സംഗീതസംവിധായകന് എം.ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 8ന് ഈട് വെടിയോടെയാണ് മാമാങ്ക സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: