കൊളംബോ:അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രക്കയെ തകര്‍ത്തു.ലോകകപ്പ് യോഗ്യതാ റൗണ്ട് ഫൈനലില്‍ അവര്‍ ഒരുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ കീഴക്കിയത്.
വിക്കറ്റുകള്‍ ഒരോന്നായി വീഴുമ്പോഴും ഒരറ്റത്ത് പിടിച്ചു നിന്ന് പൊരുതിയ എച്ച്.കൗറാണ് വിജയശില്‍പ്പി.അവസാന രണ്ടുപന്തുകളില്‍ സിക്സറും രണ്ടു റണ്‍സും നേടി കൗര്‍ വിജയം സമ്മാനിച്ചു.41 പന്തില്‍ അത്രയും തന്നെ റണ്‍സുമായി കൗര്‍ കീഴടങ്ങാതെ നിന്നു.
245 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ അന്‍പതാമത്തെ ഓവറില്‍ ഒന്‍പതു വിക്കറ്റിന് ലക്ഷ്യം കണ്ടു.ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 244 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യയുടെ ഓപ്പണര്‍ മേഷ്റമും (59) ഡി.ബി.ശര്‍മയും (71) മികച്ച പ്രകടനം കാഴ്ചവെച്ചു. 89 പന്തില്‍ എട്ടു ഫോര്‍ അടിച്ചാണ് ഡി.ബി.ശര്‍മ 71 റണ്‍സു നേടിയത്്.ഒരു വിക്കറ്റും വീഴ്ത്തിയ ശര്‍മ കളിയിലെ താരമായി.ദക്ഷിണാഫ്രിക്കയുടെ എസ്.ലൂവസാണ് ടൂര്‍ണമെന്റിലെ താരം.
മുന്‍നിര താരങ്ങളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 244 റണ്‍സെടുത്തത്.നാല്‍പ്പതു റണ്‍സ്നേടിയ ഡു പ്രീസാണ് അവരുടെ ടോപ്പ് സ്കോറര്‍.ഓപ്പണര്‍ ലീയും ഡി വാന്‍ നീകെര്‍ക്കും 37 റണ്‍സുവീതം നേടി.
ഇന്ത്യയുടെ ആര്.എസ്.ഗെയക്കുവാദ് ഒന്‍പത് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.എസ്.പാണ്ഡെ രണ്ടു വിക്കറ്റും ബിഷ്ത്ത് , പൂനം യാദവ് , ഡി.ബി.ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: