തിരൂര്‍: നാലാമത് ‘സാഹിതി’ അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ തുടക്കമായി. എഴുത്തുകാരന് സേതു ഉദ്ഘാടനം ചെയ്തു. മാതൃഭാഷ വലിയ സ്വത്താണെന്നും അത് തിരിച്ചറിയാത്തവര്‍ ഭാഷയെ സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിക്കുകയെങ്കിലും ചെയ്യാനുള്ള സൗമനസ്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍ അദ്ധ്യക്ഷനായി. പി.കെ.രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ഐക്യകേരളത്തിന്റെ 60 വര്‍ഷങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് 60 സാഹിത്യകാരന്മാരുടെ അപൂര്‍വ്വ ചിത്രങ്ങളുമായി പുനലൂര്‍ രാജന് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും സേതു നിര്‍വഹിച്ചു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും സാഹിത്യവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാഹിത്യപ്രവര്‍ത്തകരുമായി എഴുന്നൂറോളം പ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. നാല്പതോളം സാഹിത്യകാരന്മാര് പങ്കെടുക്കുന്ന മേളയുടെ ഭാഗമായി സര്ഗസംവാദങ്ങള്ക്കൊപ്പം സാഹിത്യരചനാ മത്സരങ്ങള്‍, സാഹിത്യ ക്വിസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഗസല്‍ സന്ധ്യ, പുസ്തകോല്‍സവം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: