കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിപദാര് ത്ഥങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന സാഹ ചര്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നിരന്തര ജാഗ്രത വേണമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. സെന്റ് ആന്റണീസ് എയുപി സ്കൂളില്‍ നടപ്പാക്കിയ മോക്ഷപദ്ധതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല കേരളത്തിലാകെ മദ്യത്തിന്റെയും മയക്കുമരുന്നി ന്റെയും ഉപയോഗം കൂടുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ലഹരിയുടെ വഴിയേ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍നിരയിലാണ്. ദേശീയ തലത്തില്‍ കണക്ക് എടുക്കുമ്പോള്‍ നഗരങ്ങളില്‍ കൊച്ചി രണ്ടാംസ്ഥാനത്താണ്.
സ്കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തുടങ്ങുന്നത് സ്കൂളിന് സമീപത്തുള്ള ചെറിയ പെട്ടികടകളില്‍ വില്‍ക്കുന്ന മിഠായികള്‍, ഐസ്ക്രീം എന്നിവ വഴിയാണ്. അത്തരം കടകള്‍ ശ്രദ്ധയില്‍ പതിഞ്ഞാല്‍ അധികൃതരെ അറിയിക്കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്. പോലീസിനും എക്സൈസിനും ഇത്തരം കടകളില്‍ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ മുറിയടച്ച് മണിക്കൂറുകളോളം ഇരിക്കുകയാണെങ്കില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അവരോട് നിരന്തരമായി സംസാരിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യണം. പഠനത്തിന്റെ പേര് പറഞ്ഞ് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ് ലഹരികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു കാരണം. മറ്റുള്ളവരുമായി നടത്തുന്ന താരതമ്യങ്ങളും പലപ്പോഴും കുട്ടികളില്‍ ഉദ്ദേശിച്ച ഫലം അല്ല ഉണ്ടാക്കുക. ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ വില്പനയും ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പാന്മസാലകടകളില് നിരോധിത ലഹരി ഉല്പന്നങ്ങളുടെ വില്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മിക്ക പാന്മസാലകടകളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപ്രഭാഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും പഠിപ്പിച്ച് വിട്ട ചോദ്യങ്ങളല്ല മറിച്ച് കുട്ടികളുടെ ഉള്ളില്‍ നിന്നുള്ള സംശയങ്ങളാണ് ചോദ്യങ്ങളാകേണ്ടതെന്ന് ആദ്യ ചോദ്യത്തിന് മറുപടി നല്കവേ ഋഷിരാജ് സിംഗ് പറഞ്ഞു. ഗോവിന്ദച്ചാമിയുടെ ശിക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരി ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് പിന്നീട് കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡന്റ് സന്തോഷ്മെന് അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ്കുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം.ജെ. ജോസ്, ഫാദര്‍ സജീവ്, മമ്മദ് കോയ, റുഖ്സാന, എന്‍.എ. റസാഖ്, എന്‍.പി. റഹീം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനാദ്ധ്യാപിക സി. ലീന സ്വാഗതവും ജിജി ജോസഫ് നന്ദിയും പറഞ്ഞു. ബീച്ച് പരിസരത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന് സ്കൂളില്‍ മോക്ഷ പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷത്തോളമായി കുട്ടികള്‍ക്കും മാസത്തിലൊരിക്കല്‍ ഓരോ ക്ലാസുകളിലെയും കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും, കുട്ടികളുടെ തെരുവുനാടകങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: