കോഴിക്കോട്: സ്ത്രീ സംരക്ഷണം ഉറപ്പു നല്കി അധികാരത്തില്‍ വന്ന പിണറായി വിജയന് സര്‍ക്കാര്‍ ഗുണ്ടാ മാഫിയ സംഘങ്ങളെയാണ് സംരക്ഷിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: കെ.പി. പ്രകാശ് ബാബു ആരോപിച്ചു.
സംസ്ഥാനത്തുടനീളം മാഫിയാ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സിപിഎം നേതൃത്വവും സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടിയുമായി വന്ന പോലീസ് ഉദ്യോഗസ്ഥരെയല്ലാം പിണറായി സര്‍ക്കാര്‍ വായടപ്പിക്കുകയാണ്.
എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് 23ന് ഐജി ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും. കേരളത്തിന് വേണ്ടത് സ്ത്രീ സുരക്ഷയാണ്, ഗുണ്ടാ സുരക്ഷയല്ല എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി ക്യാമ്പയിന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: