വിഴിഞ്ഞം: കഴിഞ്ഞ ദിവസം മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് കോവളം പൊലീസ് കസ്റ്റഡിയിലെടുത്ത 140 ചാക്ക് റേഷനരി ഉന്നത ഇടപെടലുകളെ തുടര്‍ന്ന് വിട്ടുനല്‍കിയതായി ആക്ഷേപം.ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ മതിയായ രേഖകളില്ലാതെ കൊണ്ടു പോകുകയായിരുന്ന 50കിലോഗ്രാം വീതം തൂക്കം വരുന്ന 140 ചാക്ക് അരി കോവളം പൊലീസ് പിടികൂടിയിരുന്നു.വിഴിഞ്ഞം തിയേറ്റര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ലോറിയും അരിയും പിടികൂടിയത്. തിരുവനന്തപുരത്തു നിന്നും പൂവാര്‍ ഭാഗത്തേക്ക് കൊണ്ടുപോയ അരിയാണ് പിടിയിലായത്. കണ്ട്രോള് റൂമില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസാണ് പരിശോധന നടത്തി ലോറിയും അരിയും പിടികൂടിയത്. റേഷനരിയാണോ എന്ന് പരിശോധിക്കാനായി താലൂക്ക് സപ്ളൈ ആഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച അധികൃതരെത്തി പരിശോധനനടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞായറാഴ്ച രാവിലെ അരിയും ലോറിയും വിട്ടുനല്‍കിയതാണ് ആക്ഷേപമുയരാന്‍ കാരണം.എന്നാല്‍ തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ് സപ്ളൈ ആഫീസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ മൂന്നംഗ സംഘം പരിശോധന നടത്തി ഇത് പൊതു വിതരണത്തിനുള്ള അരി അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് കോവളം പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: