ചാലക്കുടി: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. പുളിങ്കര കോയിക്കര സണ്ണിയാണ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായത്. പ്രതിയെ റിമാന്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് പുളിങ്കര പല്ലിശ്ശേരി ലിബിന്റെ സ്കൂട്ടറില്‍ വെറ്റിലപ്പാറയില്‍ വെച്ച് ലോറിയിടിച്ച് വീഴ്ത്തുകയും സ്ക്കൂട്ടറില്‍ നിന്ന് വീണ ലിബിന്റെ ശരീരത്തിലൂടെ ലോറി കയറ്റിയറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിബിനേയും കുടെയുണ്ടായിരുന്ന സഹോദരന് ലിന്റോയേയും ചാലക്കുടിയലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചെങ്കിലും ലിബിന് മരണമടയുകയായിരുന്നു.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ചാലക്കുടി എസ്.ഐ ജയേഷ് ബാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: