പാലക്കാട്/ തിരുവനന്തപുരം: പ്രേമത്തിനെതിരെ പെണ്‍കുട്ടികളെ ബോധവത്കരിക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായപ്പോള്‍ പിന്‍വലിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പ്രേമത്തില്‍ അകപ്പെടാനുള്ള പ്രവണത ചെറുക്കാന്‍ ബോധവത്കരണം നടത്താന്‍ നിര്‍ദ്ദേശിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസ് ഇന്റലിജന്‍സ് എഡിജിപി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഫെബ്രുവരി 14 ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പെണ്‍കുട്ടികള്‍ ബാലിശമായ പ്രേമങ്ങളില് അകപ്പെടാതിരിക്കാന്‍ കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ ക്ളാസുകളും, അദ്ധ്യാപക രക്ഷാകര്‍തൃ യോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണവും, ബാലിശ പ്രണയങ്ങള്ക്കെതിരെ ഹ്രസ്വചിത്ര പ്രദര്‍ശനങ്ങളും വേണമെന്നായിരുന്നു കളക്ടറില്‍ നിന്ന് ലഭിച്ച കത്തില്‍ ഉണ്ടായിരുന്നത്.
പാലക്കാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്. ഇത് വിവാദമായി. തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ മാത്രമായി ഇറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ അല്ലെന്ന് അറിയിച്ചഡിപിഐ ഇതു പിന്‍വലിക്കാനും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: