കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി സംഭവത്തിനു തൊട്ടുമുന്‍പ് കാമുകിയുമായി സംസാരിച്ചെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി.
സുനി വിളിച്ചതിനെപ്പറ്റിയും ടിവിയിലൂടെയും മറ്റും വരുന്ന സുനിയെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ചും സുനിയുടെ കാമുകി മറ്റൊരാളുമായി സംസാരിക്കുന്ന ഫോണ്‍ റെക്കോഡാണ് പുറത്തുവന്നത്.
സംഭവം നടക്കുന്നതിനു മുമ്പ് സുനി കാമുകിയോടു ഫോണില്‍ ഇതേപ്പറ്റി സൂചന നല്കിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സംഭാഷണം. നടിക്കുനേരെ ആക്രമണം ഉണ്ടായതിനു തൊട്ടടുത്ത ദിവസം നടന്ന സംഭാഷണങ്ങളാണ് ഇവ. ഇതേപറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
സുനിയുടെ കാമുകി: ടിവിയിലൊക്കെ ന്യൂസ് കണ്ടോ, ചേച്ചീ
സുഹൃത്ത്: ഞാന്‍ കണ്ടു. എന്താണ്, ഏതാണ് എന്ന് അന്വേഷിക്കാന്‍ പോയില്ല.
കാമുകി: ന്യൂസിലൊക്കെ വേറെ രീതിയിലാണല്ലോ പറയുന്നത്.
സുഹൃത്ത്: ആണ്, ആണ്. ഞാനും ഇങ്ങനെയേ കണ്ടുള്ളൂ. ഞാന്‍ കോണ്ടാക്റ്റ് ചെയ്തില്ല. ഇതു നാറ്റക്കേസാണ്. സാധാരണ കേസല്ല. നമ്മളെപ്പോലെ നല്ല നിലവാരത്തില്‍ ജീവിക്കുന്ന ആളുകള്‍ക്കു പിന്നാലെ പോകാന്‍ പറ്റിയതല്ല.
കാമുകി: ആലുവയിലുണ്ടെന്നു പറഞ്ഞ് ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒരു നല്ല കാര്യത്തിനാ പോണത്. ഏതാ, എന്താ എന്നു ചോദിക്കരുത്. ഞാന്‍ തല്ക്കാലം ഇനി അങ്ങോട്ടു വിളിക്കില്ല’ എന്നും പറഞ്ഞു.
സുഹൃത്ത്: വിളിക്കാന്‍ ശ്രമിക്കരുത്. ഇപ്പോ അതിനൊന്നും നില്‍ക്കണ്ട. ശ്രമിച്ചാല്‍ എല്ലാവരും കുടുങ്ങും. ഞാനും എല്ലാ രീതിയിലും സൈലന്റ് ആയി നില്‍ക്കുകയാണ്. പെട്ടെന്നൊന്നും ഊരിപ്പോരാന്‍ പറ്റില്ല. മുഖ്യമന്ത്രി വരെ ഇടപെട്ടിട്ടുള്ള കേസാണ്.
കാമുകി: ഇനിയിപ്പോ എങ്ങനെ കോണ്ടാക്റ്റ് ചെയ്യും, ചേച്ചീ
സുഹൃത്ത്: അറിയില്ല, നീ അതിന് എന്തായാലും ശ്രമിക്കണ്ട. നിനക്ക് ഇപ്പോള്‍ അതില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ട്. ഇതുമായി ഒരു ഇന്‍വോള്‍വ്മെന്റും ഇല്ലെന്ന രീതിയില്‍ നിന്നാല്‍ മതി. പെട്ടെന്നൊന്നും ഊരിപ്പോരാവുന്ന കാര്യമല്ല ചെയ്തിരിക്കുന്നത്. ഒരു വിധത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുത്. എന്തു വന്നാലും. തല്ക്കാലം എന്താ, ഏതാന്ന് അന്വേഷിക്കണ്ട. ശാന്തമായിരിക്കുക, പ്രാര്‍ഥിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: