തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി.പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സര്‍ക്കാര്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റ് കോളജുകളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റീസ് കെ.കെ. ദിനേശന്, പ്രഫ. കെ.കെ.എന്‍. കുറുപ്പ്, പ്രഫ. ആര്.വി.ജി. മേനോന് എന്നിവര്‍ ഈ സമിതിയിലെ അംഗങ്ങളാണ്.
സ്വാശ്രയ മാനേജ്മെന്റ് കോളജുകളിലെ അദ്ധ്യാപക രക്ഷകര്‍തൃ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപക-അനധ്യാപക സംഘടനകളിലെ പ്രതിനിധികള്‍, മാനേജ്മെന്റ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവരായും സമിതി ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: