ബംഗളൂരു: എഐഎഡിഎംകെ നേതാവ് ശശികലയെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പരമ്പര കൊലപാതകിയായ കൊടും കുറ്റവാളി ‘സയനൈഡ്’ മല്ലികയെ കര്‍ണാടകയിലെ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ ജയിലിലേക്ക് മാറ്റുന്നു.
സുരക്ഷാ കാരണങ്ങളാലാണ് മാറ്റുന്നതെന്ന് പോലീസ് പറഞ്ഞു. സയനൈഡ് മല്ലിക ശശികലയുടെ ജീവന് ഭീഷണിയായിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
പേര് പോലെ തന്നെ അപകടകാരിയായണ് സയനൈഡ് മല്ലിക. ആറു യുവതികളെ വിഷം കൊടുത്ത് കൊന്നതോടെയാണ് മല്ലികയ്ക്ക് ഈ പേര് വീണത്. അമ്പലങ്ങളില്‍ വച്ച് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി അവര്‍ക്കു വിഷം നല്കി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു 52കാരിയായ മല്ലികയുടെ രീതി.
രാജ്യത്തെ ആദ്യത്തെ വനിതാ പരമ്പരകൊലയാളി എന്ന നിലയിലും മല്ലികയുടെ കുപ്രസിദ്ധിയാണ്. ബംഗലുരുവിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ വെച്ച് പണക്കാരികളായ സ്ത്രീകളുമായി പരിചയം ഉണ്ടാക്കിയ ശേഷം ഇവരെ പിന്നീട് സയനൈഡ് നല്കി കൊലപ്പെടുത്തുകയും അവരില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം.
പല കേസുകളിലും പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് 2008 ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്നിരുന്നാലും ശശികലയുമായി മല്ലിക സൗഹൃദത്തില്‍ ആയിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ആദ്യദിനം ശശികല മല്ലികയെ മൈന്‍ഡ് ചെയ്തിരുന്നില്ല. രണ്ടാമത്തെ ദിവസം ഇരുവരും പരസ്പരം നോക്കി ചിരിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണ സമയത്ത് ശശികലയെ ക്യൂവില്‍ നില്ക്കാന് അനുവദിക്കാതെ ഭക്ഷണം അവര്‍ തന്നെ വാങ്ങി നല്‍കും. അതേസമയം ജയില്‍ മാറുന്ന വിവരം മല്ലികയെ ഇതുവരെ അധികൃതര്‍ അറിയിച്ചിട്ടില്ല. ജയില്മാറ്റത്തിനായി ശശികലയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: