ന്യൂദല്‍ഹി: എന്ത് വേദനയും സഹിക്കുന്നതിന് ഒരുക്കമാണ്. എന്നാല്‍ ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് മാത്രം സഹിക്കില്ലെന്ന് ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും വ്യക്തമാക്കി പഠാന് ആരാധകര്‍ക്കായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
2010-ല്‍ അഞ്ച് തവണ പരിക്ക് പിടികൂടിയിരുന്നു. കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഫിസിയോ തന്നോട് പറഞ്ഞത്. പക്ഷേ, തളരാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് പഠാന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് വേണ്ടി മാത്രമല്ല, ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന് കിട്ടുന്നതിന് വേണ്ടിയാണ് താന്‍ പരിശ്രമിക്കുന്നത്. തന്റെ ജീവിതത്തിലും കരിയറിലും നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്നും പക്ഷേ, ഒരിക്കല്‍ പോലും തോറ്റ് പിന്മാറിയിട്ടില്ലെന്നും പഠാന് പറയുന്നു.
കഴിഞ്ഞ 20ന് ബംഗളൂരുവില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ പഠാനെ ഒരു ടീമും ഏറ്റെടുക്കാന്‍ തയാറാകാതിരുന്നതോടെയാണ് ഈ ഓള്‍റൗണ്ടര്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. പരിക്ക് മൂലം കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങളില്‍ ഭൂരിഭാഗവും പഠാന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ പഠാന് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പഠാനെ ഐപിഎല്‍ താരലേലത്തില്‍ ആരും സ്വീകരിക്കാന്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: