ക്വലാലംപുര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോംഗ് നാം കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരകൊറിയന്‍ എംബസിയിലെ ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് മലേഷ്യന്‍ പോലീസ്. പോലീസ് മേധാവി ഖാലിദ് അബുബകറാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ, എംബസിയിലെ ഒരു ഉദ്യോഗസ്ഥനു കുറ്റവാളികള്‍ രക്ഷപ്പെടാന്‍ സഹായിച്ച എയര്‍ കൊറിയോ വിമാന സര്‍വീസുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുമെന്ന് പോലീസ് മേധാവി അറിയിച്ചു.
മക്കാവുവിലേക്കുള്ള മടക്കയാത്രയ്ക്കായി ക്വാലാലമ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാമിനെ ഉത്തരകൊറിയ അയച്ച രണ്ടു ചാരവനിതകള്‍ വിഷവസ്തു സ്പ്രേ ചെയ്തു കൊലപ്പെടുത്തിയെന്നാണ് നിഗമനം.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. നാലുപേരെ പോലീസ് തെരയുന്നുണ്ട്. ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിനു പകരം അധികാരത്തിലെത്തേണ്ടിയിരുന്നയാളാണ് കൊല്ലപ്പെട്ട നാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: