ചെന്നൈ: നിയമസഭയില്‍ വിശ്വാസവോട്ടെുപ്പ് നടന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതിയിലാണെന്നാരോപിച്ച് ഡിഎംകെ ഏകദിന ഉപവാസം തുടങ്ങി.സഭാച്ചട്ടങ്ങള്‍ ലംഘിച്ചാണ് പഴനി സ്വാമി വിശ്വാസവോട്ട് തേടിയത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു സഭാ നടപടികള്‍. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രിഡന്റ് എംകെ സ്റ്റാലിന് പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ അണ്ണാ സമാധിയില്‍ ആരംഭിച്ച സത്യാഗ്രഹത്തിന് സ്റ്റാലിനാണ് നേതൃത്വം നല്‍കുന്നത്. മൂവായിരത്തിലേറെപ്പേരാണ് പങ്കെടുക്കുന്നത്. അതിനിടെ എഐഎഡിഎംകെ എംഎല്‍എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ തടവിലായിരുന്നുവെന്നതിന് തെളിവ് ഹാജരാക്കാനും നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന്റെ നടപടികളുടെ വീഡിയോ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ഡിഎംകെയും അഡ്വക്കേറ്റ്സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനു വേണ്ടി അഡ്വ. കെ ബാലുവും നല്കിയ ഹര്‍ജികളിലാണ് ഉത്തരവ്. വിശ്വാസ വോട്ടെുപ്പ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. നിയമങ്ങള്‍ ലംഘിച്ചാണ് വിശ്വാസവോട്ടെടുപ്പ് നടന്നതെന്നും കൂവത്തൂരില്‍ തങ്ങള്‍ തടവിലാണെന്ന് കാട്ടി എംഎല്‍എമാര്‍ നല്കിയ പരാതികളടക്കം നിരവധി തെളിവുകളുണ്ടെന്നും ബാലു കോടതിയില്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിന്റെ വീഡിയോ ഹാജരാക്കാന്‍ സ്റ്റാലിനോടാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ വിശ്വാസ വോട്ടെുപ്പ് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: