ന്യൂദല്‍ഹി/ വാഷിങ്ടണ്‍: അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച്1ബി വിസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ഉന്നയിച്ചത്.
ട്രംപിന്റെ ഉത്തരവിനെതിരെ ഇത് ആദ്യമായാണ് മോദി ആശങ്ക പ്രകടിപ്പിക്കുന്നത്. ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് എച്ച്1ബി വിസ നിയന്ത്രങ്ങള്‍ കര്ശ്ശനമാക്കുമെന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വിസാനിയമങ്ങള്‍ കര്‍ശ്ശനമാക്കിയത് അസ്വീകാര്യമായ നടപടിയാണ്. യുസ് സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണെന്നും മോദി പറഞ്ഞു.
വിസാ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കിയതോടെ ഉദ്യോഗാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാത യുഎസും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വളര്‍ന്നു വരികയാണ്. ആറുവര്‍ഷ കാലാവധിയില്‍ യുഎസില്‍ താമസിക്കുന്ന നിരവധി ഇന്ത്യക്കാരും വ്യവസായികളുമുണ്ട്. പുതിയതായി കൊണ്ടുവന്ന ഉത്തരവ് ഇവര്‍ക്കെല്ലാം തിരിച്ചടിയാവും. 4,00,000 ഇന്ത്യക്കാര്‍ യുഎസില്‍ ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പ് രണ്ടു തവണ മോദി ട്രംപുമായി സംഭാഷണം നടത്തിയിട്ടുണ്ട്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും എച്ച്1ബി വിസ നേടിയിട്ടുള്ള വ്യക്തിയാണ്. മോഡലിങ്ങിനായി എച്ച്1ബി വിസയിലാണ് മെലാനിയ അമേരിക്കയില്‍ എത്തിയത്. അതിനുശേഷം സ്ഥിര പൗരത്വം നേടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: