ന്യൂദല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും കശ്മീരിന് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പ്രചാരണം നടത്തുകയും ചെയ്ത ഉമര്‍ ഖാലീദിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ എബിവിപി എതിര്‍ത്തു.
ഇതിന്റെ പേരില്‍ ദല്‍ഹി രാംജാസ് കോളേജില്‍ ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്( ഐസ) പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. പ്രതിഷേധത്തെത്തുടര്‍ന്ന് സെമിനാര്‍ ഉപേക്ഷിക്കുകയും ചെയ്തു. ഖാലീദ് കാമ്പസില്‍ എത്തും മുന്‍പേ എബിവിപി പ്രതിഷേധം ആരംഭിച്ചിരുന്നു. തുടര്‍ന്ന് അവര്‍ പ്രിന്‍സിപ്പാള്‍ രാജേന്ദ്ര പ്രസാദിനെ കണ്ട് ഖാലീദിനെ പങ്കെടുപ്പിക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് പരിപാടി ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: